ദേവാത്മജന്‍-ദൈവപുര്രന്‍. ധാത്രിഭരന്‍-ഭൂമിയെ ഭരിക്കുന്നവന്‍. ധനനാഥന്‍-- സമ്പത്തിന്റെ അധികാരി. ധര്‍മ്മേശന്‍-ധര്‍മ്മത്തിന്റെ അധിപന്‍. ഗാത്രബലി-ശരീ രയാഗം. അന്തരസ്ഥന്‍-മദ്ധൃത്തില്‍ സ്ഥിതിചെയ്യുന്നവന്‍ (ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവന്‍). നിജകൃത്യം-സ്വന്തം പ്രവൃത്തി. ശാവകമേഷം-കുഞ്ഞാട്. ഇദം-ഇത്. ഈടെ-ഇടയ്ക്ക്, സങ്കടങ്ങളുടെവന്നിടും-സങ്കടം ഇടയ്ക്കിടെ വരും. ആവല്‍-ആഗ്രഹം (കൊതി). സാനുകമ്പം-ദയയോടുകുടി. മനുസന്തതികള്‍-മനു ഷ്യപുത്രര്‍.
ദൈവപുത്രനായ ക്രിസ്തോ! അങ്ങയെ സ്തുതിക്കുന്നത് ഉചിതമാണ്. ലോകത്തിലെ ഏറ്റവും മഹാനും, ധനത്തിന്റെയെല്ലാം നാഥനും, ധര്‍മ്മത്തിന്റെ അധി പതിയുമാണു ഭവാന്‍. ശാസ്രതത്തിന്റെ (വേദത്തിന്റെ) നിവൃത്തിക്കു വേണ്ടിയാണ് അങ്ങു ഭൂമിയില്‍ ജാതനായത്. മദ്ധ്യസ്ഥനായുള്ളോവേ! മഹാദയനിമിത്തം സ്വന്തശരീരയാഗത്താല്‍ അങ്ങയുടെ കൃത്യം നിറവേറ്റി. ദൈവത്തി നുവേണ്ടി സ്വരക്തത്താല്‍ മനുഷ്യപുത്രരെ അവിടുന്നു വിലയ്ക്കുവാങ്ങി. ദീന രുടെ ബന്ധുവായവന്േ ജ്ഞാനം, ശക്തി, ബഹുമാനം, സ്തോത്രം ഇവ അങ്ങേ യ്ക്കധീനമായി എന്നേക്കും ഇരിയ്ക്കും. ജീവന്‍ എന്നത് ദിവ്യസിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തിനും കുഞ്ഞാടായ ക്രിസ്തുവിനും മാത്രമുള്ളതാണെന്നു പറഞ്ഞ് ഞങ്ങള്‍ ആര്‍ക്കും. ദുഃഖം ഇടയ്ക്കു വരുമെങ്കിലും അങ്ങയുടെ കൃപ യാല്‍ തിരുരക്തത്തില്‍ ഞങ്ങളുടെ അങ്കികള്‍ കഴുകി അവ ശോഭിക്കും. അതുകൊണ്ട് ദൈവാലയത്തില്‍ ദൈവസിംഹാസനത്തിനു സമീപം ഞങ്ങള്‍ ആഗ്ര ഹത്തോടുകൂടി ഇരുന്ന് ആരാധിക്കും. പിതാവിന്റെ ഭവനത്തില്‍ വിശപ്പും, ദാഹ വും, അത്യുഷ്ണവും ഒന്നും ഒരിക്കലും ഉണ്ടായിരിക്കയില്ല. ദൈവകുഞ്ഞാടാകുന്ന ഭവാന്‍ ദയയോടുകൂടി ഞങ്ങളെ മേയിച്ച് ജീവജലത്തിനടുത്തേക്കു നടത്തും. പിതാവ് കണ്ണുനീരെല്ലാം തുടച്ചുകളയും. അന്തരസ്ഥന്‍ എന്നതിനു മദ്ധ്യസ്ഥന്‍ എന്നും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നവൻ എന്നും അര്‍ത്ഥമുണ്ട്. ക്രിസ്തുവിനെപ്പറ്റി ഇതുരണ്ടും ശരിയാണ്.