കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
നൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല
പ്രിയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍
മണവാളൻ വരും വാനമേഘത്തിൽ
മയങ്ങാൻ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കൽ മഹൽ ദിനത്തിൽ
മണവാട്ടിയായി നാം പറന്നുപോകും
ജാതികൾ ജാതികളോടെതിർത്തിടുമ്പോൾ
ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ
ജീവിത ഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ
ജീവന്റെ നായകൻ വേഗം വന്നിടും
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രയേലിന്‍ ദൈവം എഴുന്നള്ളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം-